2016, ജനുവരി 11, തിങ്കളാഴ്‌ച

കാരുണ്യവർഷം

അനാദ്യന്ത പ്രവാഹത്തിൽ
കയം പോൽ പുതുവത്സരം,
ഭയം നിറയ്ക്കെ,യർത്ഥിക്കാം
ദൈവമേ തുണയാകണേ!
അറ്റമില്ലാത്ത ആഴങ്ങൾ
പെറ്റുകൂട്ടുന്നു മൃത്യുവേ!
പുകയും തീയുമാകുന്നു
കാണ്മതേ  നാലു ദിക്കിലും
ഭീതി കൊത്തിവലിക്കുന്നു
സമീപം മൃത്യുകൂപമോ?
അഭയം തരികെങ്ങൾക്ക്
-മൃതിയിൽനിന്നു മോചനം!
         
സ്നേഹകാരുണ്യ പുണ്യത്തിൻ
വർഷമീ നവവത്സരം.
നന്മതൻ പൂക്കളാകട്ടെ,
ഇതിൻ സർവ്വദിനങ്ങളും!
അവയ്ക്കു ഫലമുണ്ടാകാ-
നനിശം കനിയേണമേ!

ലോലപക്ഷങ്ങളേ ഞങ്ങൾ-
ക്കാലംബം, കർമ്മവേദിയിൽ.
കർമ്മരംഗം ജ്വലിപ്പിക്കാ
നവയേ ശക്തമാക്കണേ!

കർത്തവ്യം പൂർത്തിയാകുമ്പോൾ
വിളിയ്ക്കും തൃപ്തമാനസം!
ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!

കാരുണ്യപുണ്യവർഷത്തി-
ലാശംസിക്കാം പരസ്പരം
നന്മചെയ്തു വരിച്ചാലും
സൽപ്പേരും സ്ഥിരമോക്ഷവും.
കൃപാലയ കവാടങ്ങൾ
തുറന്നിട്ടുണ്ടു്,സാദരം
അതിലൂടെ കടന്നെന്നാ-
ലനശ്വരത കൈവരും!
       ---*---        05 0116




`

2016, ജനുവരി 10, ഞായറാഴ്‌ച

പുതുവത്സരം


അനാദിയാദികാലത്തു്ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശിജനിക്കും നമ്മളൂഴിയിൽതേനും പൂമ്പൊടിയും സ്വപ്നംകണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾപൂർത്തിയാക്കി മടങ്ങുവാൻ.
 കുറിച്ചിട്ടുണ്ടകത്താളിൽധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചംതിരിച്ചേകുക ഭൂമിയിൽ.

പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെവളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!
 ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻകണമായ് പുതുവത്സരംഉദിച്ചുനിൽക്കെയർത്ഥിക്കാംപൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
         ----*----010116 

2014, ഡിസംബർ 30, ചൊവ്വാഴ്ച

ജന്മദിനം

ജന്മദിനം
മഹത്വം പരമാത്മാവേ

ആകാശങ്ങളിലത്രയും!

നിന്റെസ്വത്വം ഭവിച്ചല്ലോ
മർത്യനായ് യുഗസന്ധിയിൽ!

അല്ലാഹുവേ ഹാത്മാവേ
മഹത്വം; വിണ്ണിലൊക്കെയും!
നിന്റെ സൃഷ്ടി വളർന്നല്ലോ
നരനായ് കാല വേദിയിൽ!

മഹത്വം;ദൈവമേ,അങ്ങേ-
യ്ക്കാകാശങ്ങളി,ലാകെയും!
നിന്റെ പുത്രൻ ജനിച്ചല്ലോ
മർത്യനായ് കാലസന്ധിയിൽ!


കാമമോഹിത ഭാരത്താൽ
പണ്ടേ വീണു തളർന്നവർ
ഞങ്ങൾക്കാലാംബ,മായീടാൻ
ത്യാഗത്തിൻ പൂർണ്ണ കോടിയിൽ
മർത്യജന്മം പ്രഘോഷിക്കു-
മിദ്ദിനം സത്യപൂരിതം!

ഒരു കുഞ്ഞു ജനിക്കുമ്പോൾ
ജനിക്കുന്നതൊരീശ്വരൻ!
കാമചുംബനസർപ്പത്തിൻ
ദംശനമൊഴിവാക്കണേ!
സ്നേഹചുംബന പുണ്യത്തിൻ
ലയമെന്നും പുലർത്തണേ!
ഇതോർത്തു ഹൃദയം തൊട്ടു
നമിക്കാ,മപ്പദങ്ങളിൽ!

നവവർഷം വിടുർത്തട്ടെ
പൂക്കളായി  ദിനങ്ങളെ!
അവയേകും സുഗന്ധത്താൽ
ഹൃദ്യമാകട്ടെ ജീവിതം!

        ----*----

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

സംതൃപ്തി

സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!

ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!

സംതൃപ്തി

സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!

ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓട്ടം

നിരന്തം കാല വാനത്തിൽ പൊരി പോലൊരു ജീവിതം, പോരടിച്ചു തുലയ്ക്കാതെ മരണം വരെ,യോടുക! ചിരശാന്തി സ്വരൂപത്തിൽ നിരാമയ,മിരിക്കുക! സർവ്വതും സ്വന്തമാണപ്പോൾ താൻതന്നെ,യഖിലേശ്വരൻ!

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മെഴുകുതിരി തീരുന്നു

എരിഞ്ഞു തീരുന്നു നിരാരവം മെഴു- തിരി,യേകാന്തനിരതമീ മേശമേൽ! ഇരുൾ വലയങ്ങളകറ്റി നിർത്തിയു- മിരുണ്ട ശീലക,ളഴിച്ചു മാറ്റിയും നിഴ,ലുരഗങ്ങൾ വിഷം പരത്തുവാ- നിഴഞ്ഞുകേറാതെ ഗതി തിരുത്തിയും, വരുന്ന കാറ്റിന്റെ ചിറകു തട്ടാതെ ചെരിഞ്ഞു മാറിയു,മുണർന്നു കത്തിയും ജ്വലിച്ചെരിഞ്ഞൊരീ സമയമത്രയു- മലിഞ്ഞു തീർന്നിനി കടന്നു പോകണം! തിരിഞ്ഞുനോക്കിയാ,ലെവിടെനിന്നുമെൻ ശരീരസിദ്ധിയും, ജ്വലനശക്തിയും? പ്രപഞ്ചനാടകം നയിച്ചിടും മഹാ- നൃപന്റെ കൈവിരൽ നൊടിച്ച മാത്രയിൽ, ഋതുക്കൾ വേഷങ്ങളഴിച്ചു കാലിക ഗതി മാറ്റീ; വന്നു വസന്തമൂഴിയിൽ! പരുത്തി പൂവിട്ടു പരാഗരേണുക്കൾ വിരുന്നൊരുക്കി തൻമലരുകൾ തോറും ശലഭങ്ങൾ നിറം പകർന്നു ഘോഷിച്ചു പുലരിതൊട്ടേ ദിവസം മുഴുവനും. മദിച്ചുനിന്നൊരാ സുഭിക്ഷമാത്രക- ളദമ്യ നീതിക,ളടർത്തിമാറ്റവേ, ദളം പൊഴിഞ്ഞു,കായ് വളർന്നുണങ്ങി മ- ദ്ദളംകൊട്ടിച്ചാടി പറന്നു നൂൽപ്പഞ്ഞി. പരാഗം പങ്കിട്ടു മെഴുകും തേനും നൂ- റ്റൊരുക്കി വച്ചതു,മതേ തേനീച്ചകൾ! മെഴുകുകൊണ്ടൊരു മനോഹരസ്തംഭ- മെഴുന്നതിൻ ഹൃത്തി,ലൊരാത്മതന്തുവും! മുളച്ചു തൻ തുമ്പ,ത്തൊരഗ്നിനാളവും തെളിഞ്ഞു നിൽക്കയാ,ണതുമുതൽക്കുഞാൻ! എരിഞ്ഞു തീരുന്നേൻ തുടങ്ങിയിട്ടാകെ ഒരുമണിക്കൂറോ; കഴിഞ്ഞു ജീവിതം! അകത്തു കത്തിയ ചരടുചായുന്നു പുകയായ് മാറീടു,ന്നവസാനകണം! സുഗന്ധമിത്തിരി പരന്നുവോ,ചുറ്റും ദിഗന്ധ,മാസുഖം സ്വദിച്ചു നിന്നുവോ? തുറന്ന തൻ മണിയറയിൽ നിന്നുമോ നിറഞ്ഞൊഴുകും പരിമളവീചികൾ? അവിടമെങ്ങനെ പരമസൌഭാഗ്യ ഭവനമോ,ചിരമഭയസ്ഥാനമോ? മറഞ്ഞ ദീപമേ നിജസ്ഥിതിയിനി അറിവതെങ്ങനെ,യരുളുക വഴി അവിടെയോ സത്യ,മമൃതജീവിത- ഛവി വിടുർന്നീടു,മനശ്വരാങ്കണം? അവിടെയോ ചാടിക്കളിച്ചു നിത്യത നിമിഷമാകുന്ന നിതാന്തവിസ്മയം! -----*----- അബ്രാഹം മൂഴൂർ, നെല്ലിക്കുന്നേൽ,മുത്തോലി.പി.ഒ.കോട്ടയം -686573