2012 നവംബർ 12, തിങ്കളാഴ്‌ച

ഏകാന്തത

വരിക, പ്രിയേ, ഇക്കാനന സീമയി-
ലിരിക്കാം, തെളിനീറ്‌ ധ്യാനിച്ചൊഴുകും
പുഴയുടെ, മൌനം കേള്‍ക്കാം, ദുരകള്‍,
ഹരിച്ചു കുളിക്കാം വരൂ മനസ്വിനീ!

ഇടനെഞ്ചു പൊട്ടും ചിതയുടെ സ്വരമോ-
ഇവിടെക്കേട്ടതു നാമിത്ര കാലം!
കൈ കൊട്ടി കാകനു നേദിച്ച
ബലിച്ചോറോ, നാമുണ്ട, തിത്ര നാളും!

വില്‍ക്കുവാന്‍‌ വാങ്ങുവാ,
നൊക്കുകില്‍‌  ചൂണ്ടുവാന്‍, ചന്ത-
കാക്കയെപ്പോലെ പറന്നു കരഞ്ഞു നമ്മള്‍!
മതിയാക്കുകീ ബഹളം വി,ട്ടിനി നാം
മടങ്ങുക, പുല്‍കുക, യേകാന്തതയുടെ തീരം!
               ----*----
          







2012 നവംബർ 8, വ്യാഴാഴ്‌ച

ആഘോഷം

എത്രയോ ന്‍ല്ലവറ് നിങ്ങള്‍‌ ജനസേവാ-
മുദ്ര പതിച്ചവര്‍‌ നേതാക്കളേ!
ഓറ്ക്കാപ്പുറത്തും തരുന്നതു ണ്ടെന്തിനെ,
`ന്നാറ്ക്കു, മറിയാത്ത ബന്തു സൂത്രം!

ആരോടു ചോദിക്കാ, നാരോടു ചൊല്ലുവാ,
നാഘോഷ, മാണിന്നു സറ്വ്വ സാറും!
ഒന്നുമേ ചെയ്യാതെ, പൂസ്സായ്ക്കിടന്നിടാ-
മിന്നത്തേ ശമ്പളം ഫ്രീയാണല്ലോ!

ആരുടെ മണ്ടയില്‍‌ മദ്ദളം കൊട്ടൂന്ന-
താരുടെ ചോറിലേ, വീഴുന്നു പാറ്റകള്‍?,
ആരു തുലഞ്ഞാലു.മെന്തു നശിക്കിലു-
മാഘോഷ, മാമോ, നമുക്കിതു നിത്യവും!
      -----*-----


2012 നവംബർ 3, ശനിയാഴ്‌ച

സൌഹൃദം

        

മറ്ത്യനു സൌഹൃദ, മൊരു സല്‍ക്കഥയിലെ

മന്ത്ര വിളക്കുകള്‍ പോലെ!

അഭയം തരു,മ മൃതം വറ്ഷി,-

ച്ചാശ്രയ,മരുളും നീ!

ഉച്ച വെയിലിനെ പുലറ്കാല ശീതള-

പ്പച്ചയാക്കു,മത്ഭുതവു, മാണു നീ

 

ഒരു കഥ; അറിയില്ലെങ്ങനെ വന്നീ കാട്ടില്‍‌

ഇരവാ,ണറിയി,ല്ലൊരു വഴി; യേകന്‍‌

വിറ പൂണ്ടങ്ങനെ നില്‍ക്കു,ന്നേരം

വിളക്കും കൊണ്ടാരു, വരു,ന്നവന്‍‌!

 

മരുഭൂവിന്‍‌ നടുവി,ലൊരാള്‍ വീണൂ

എങ്ങനെ, യെവിടേ,യെങ്ങോ,ട്ടറിയാ-

തുള്ളിലു,ള്ളതേതോ ബോധം

അന്നേരം നീളു, ന്നാരുടെ ഹസ്ത-

മതേ മാനവ സൌഹൃദം!.

     ----*----