2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

സംതൃപ്തി

സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!

ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!

സംതൃപ്തി

സംതൃപ്തി
സ്നേഹം സംതൃപ്തിയാകുന്നു
തൃപ്തിയാകുന്നു പൂർണ്ണത!
പരിപൂർണ്ണത തൻ വീട്ടി-
ലില്ല വേദന; ദുഃഖവും!

ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും
അവിടെപ്പൂർണ്ണ ശാന്തിയിൽ!
ഭുജിയ്ക്കും പരമാനന്ദ-
മളവില്ലാതെ സുസ്ഥിരം!

2014 സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓട്ടം

നിരന്തം കാല വാനത്തിൽ പൊരി പോലൊരു ജീവിതം, പോരടിച്ചു തുലയ്ക്കാതെ മരണം വരെ,യോടുക! ചിരശാന്തി സ്വരൂപത്തിൽ നിരാമയ,മിരിക്കുക! സർവ്വതും സ്വന്തമാണപ്പോൾ താൻതന്നെ,യഖിലേശ്വരൻ!

2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മെഴുകുതിരി തീരുന്നു

എരിഞ്ഞു തീരുന്നു നിരാരവം മെഴു- തിരി,യേകാന്തനിരതമീ മേശമേൽ! ഇരുൾ വലയങ്ങളകറ്റി നിർത്തിയു- മിരുണ്ട ശീലക,ളഴിച്ചു മാറ്റിയും നിഴ,ലുരഗങ്ങൾ വിഷം പരത്തുവാ- നിഴഞ്ഞുകേറാതെ ഗതി തിരുത്തിയും, വരുന്ന കാറ്റിന്റെ ചിറകു തട്ടാതെ ചെരിഞ്ഞു മാറിയു,മുണർന്നു കത്തിയും ജ്വലിച്ചെരിഞ്ഞൊരീ സമയമത്രയു- മലിഞ്ഞു തീർന്നിനി കടന്നു പോകണം! തിരിഞ്ഞുനോക്കിയാ,ലെവിടെനിന്നുമെൻ ശരീരസിദ്ധിയും, ജ്വലനശക്തിയും? പ്രപഞ്ചനാടകം നയിച്ചിടും മഹാ- നൃപന്റെ കൈവിരൽ നൊടിച്ച മാത്രയിൽ, ഋതുക്കൾ വേഷങ്ങളഴിച്ചു കാലിക ഗതി മാറ്റീ; വന്നു വസന്തമൂഴിയിൽ! പരുത്തി പൂവിട്ടു പരാഗരേണുക്കൾ വിരുന്നൊരുക്കി തൻമലരുകൾ തോറും ശലഭങ്ങൾ നിറം പകർന്നു ഘോഷിച്ചു പുലരിതൊട്ടേ ദിവസം മുഴുവനും. മദിച്ചുനിന്നൊരാ സുഭിക്ഷമാത്രക- ളദമ്യ നീതിക,ളടർത്തിമാറ്റവേ, ദളം പൊഴിഞ്ഞു,കായ് വളർന്നുണങ്ങി മ- ദ്ദളംകൊട്ടിച്ചാടി പറന്നു നൂൽപ്പഞ്ഞി. പരാഗം പങ്കിട്ടു മെഴുകും തേനും നൂ- റ്റൊരുക്കി വച്ചതു,മതേ തേനീച്ചകൾ! മെഴുകുകൊണ്ടൊരു മനോഹരസ്തംഭ- മെഴുന്നതിൻ ഹൃത്തി,ലൊരാത്മതന്തുവും! മുളച്ചു തൻ തുമ്പ,ത്തൊരഗ്നിനാളവും തെളിഞ്ഞു നിൽക്കയാ,ണതുമുതൽക്കുഞാൻ! എരിഞ്ഞു തീരുന്നേൻ തുടങ്ങിയിട്ടാകെ ഒരുമണിക്കൂറോ; കഴിഞ്ഞു ജീവിതം! അകത്തു കത്തിയ ചരടുചായുന്നു പുകയായ് മാറീടു,ന്നവസാനകണം! സുഗന്ധമിത്തിരി പരന്നുവോ,ചുറ്റും ദിഗന്ധ,മാസുഖം സ്വദിച്ചു നിന്നുവോ? തുറന്ന തൻ മണിയറയിൽ നിന്നുമോ നിറഞ്ഞൊഴുകും പരിമളവീചികൾ? അവിടമെങ്ങനെ പരമസൌഭാഗ്യ ഭവനമോ,ചിരമഭയസ്ഥാനമോ? മറഞ്ഞ ദീപമേ നിജസ്ഥിതിയിനി അറിവതെങ്ങനെ,യരുളുക വഴി അവിടെയോ സത്യ,മമൃതജീവിത- ഛവി വിടുർന്നീടു,മനശ്വരാങ്കണം? അവിടെയോ ചാടിക്കളിച്ചു നിത്യത നിമിഷമാകുന്ന നിതാന്തവിസ്മയം! -----*----- അബ്രാഹം മൂഴൂർ, നെല്ലിക്കുന്നേൽ,മുത്തോലി.പി.ഒ.കോട്ടയം -686573

2014 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

ആയുസ്സിന്റെ വഴി

ആയുസ്സ് നീട്ടുവാൻ വിദ്യ; വയ,റല്പം ചുരുക്കുക! ഊണിൻ നേരം വെറും മൂന്നു് സ്ഫൂണിൻ ചോറു കുറയ്ക്കുക മാറിപ്പോകുന്നു രോഗങ്ങൾ സ്ഥിരമിങ്ങനെ ചെയ്യുകിൽ! വീശും വിശ്വ വിശപ്പിന്നൊ- രാശ്വാസാനന്ദധാരയും!