ഒരു
നിശ്ശബ്ദാഭിമുഖം
-13-
നിന്റെ രക്തം സ്വരുക്കൂട്ടി
സ്വന്ത വാഴ്ച്ച,യഹന്തയും,
ലോകമെങ്ങു,മുറപ്പിക്കാ-
നോടിക്കൂടു,മവിജ്ഞരും
കോൺക്രീറ്റു കാടു തീർക്കുന്ന
എന്റെ ചിത്തം മഥിക്കുമ്പോൾ
അതു ഞാ;നറിയുന്നു ഞാൻ!
അതേ,ഞാൻ തന്നെ;നീയല്ലീ
കുരിശ്ശിൻ ശില്പിയാവതും
തെരുഭൂവി,ലതിൽതൂങ്ങി
ഉറക്കെ പ്രലപിപ്പതും!
------------------------തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ