ഒരു
നിശ്ശബ്ദാഭിമുഖം
മണ്ണെണ്ണപ്പുക തിന്നെന്നും
പുണ്ണുപോൽ വിങ്ങി കണ്ണുകൾ!
പതിച്ചിരുന്നു നിൻ ചിത്ര-
മന്നും മാനസ ഭിത്തിയിൽ!
നമ്മൾ തീർത്തും നിരാലംബർ
കേവലം നാടുതെണ്ടികൾ!
ഈ വിചാരമടുപ്പിച്ചു
നിന്നി,ലെന്നുടെ മാനസം
അവർ നിൻ രക്ത മാംസങ്ങൾ
വിറ്റു വാങ്ങി സുഖാസനം!
പൊയ്മുഖം വച്ചു ദീക്ഷിച്ചാ-
രിരട്ടത്താപ്പു വിദ്യകൾ
സത്യവിശ്വാസ ഖഡ്ഗം കൊ-
ണ്ടരിഞ്ഞിട്ടു ശിരസ്സുകൾ!
‘ഓൾഡുമങ്കിൻ’ മുഴുക്കുപ്പി
പോലെ മിന്നുന്ന ചാപ്പലിൽ
അവർ നിന്നെ പ്രതിഷ്ഠിച്ചു
മിഴി പൊട്ടിച്ചു മണ്ടയിൽ!
മനുഷ്യപുത്ര, കാണ്മീലേ-
നിന്നുൾക്കണ്ണിവ നിത്യവും?
നീ ജന്മമാർന്ന കാലത്തി-
ന്നതേ രൂപങ്ങ,ളിന്നിതാ!
-4-
തെരുവിൽ കൂടിയാർക്കുന്നു
പേ, പിടിച്ചനുയായികൾ!
തല താഴ്ത്തി നടക്കുന്നു
നടുക്കായൊരു ദൈന്യത!
ആസനത്തി,ലിരിക്കുന്നു
പീലാത്തോസൊരു ളോഹയിൽ!
എറ്റേണൽ സിറ്റി തൊട്ടിങ്ങു
ചുറ്റേണിപ്പള്ളിയോളവും
പാര കൂർപ്പിച്ചു വയ്ക്കുന്നു
നിൻ ശിഷ്യാഭാസ സഞ്ചയം!
ശവക്കല്ലറ മാന്തീടു-
ന്നിരുളിൻ മറ വച്ചവർ.
ബലാത്സംഗം നടത്തുന്നു
ചത്ത പെണ്ണിൻ ജഢത്തിലും
വാടകപ്പയ്യനേകുവാൻ.
നാഡീ ശക്തിക്ക് നന്നത്രേ
സൂപ്പു വച്ചു കുടിക്കുകിൽ!
അവർ തട്ടിക്കളിക്കുന്ന-
തമ്മൂമ്മത്തലയോട്ടികൾ
-----------------തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ